കോഴിക്കോട്: ഹിമാചൽ പ്രദേശിലെ സ്പിറ്റിയിലേക്ക് ഹെന്ന ജയന്തിൻ്റെ സ്നോ ഡ്രൈവ് യാത്ര. തൻ്റെ മാരുതി സുസുക്കി ജിംനിയിൽ കോഴിക്കോട് നിന്ന് സ്പിറ്റിയിലേക്കാണ് ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തുള്ള ഹെന്നയുടെ സാഹസികയാത്ര.
മഞ്ഞിലൂടെയുള്ള ആവേശകരമായ 10 ദിവസത്തെ യാത്രയ്ക്കായി 85 കാറുകളുടെ വാഹനവ്യൂഹത്തിൽ ഹെന്ന പിന്നീട് ചേരും. ഇന്ത്യയിലുടനീളമുള്ള വൈവിധ്യമാർന്ന സംസ്കാരങ്ങളും സമൂഹങ്ങളും പര്യവേക്ഷണം ചെയ്യുക എന്നതാണ് യാത്രയുടെ പ്രധാന ലക്ഷ്യം.
ട്രാൻസ് ഹിമാലയൻ ശ്രേണിയിൽ മറഞ്ഞിരിക്കുന്ന സ്പിറ്റി, അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്കും അതിശൈത്യത്തിനും പേരുകേട്ടതാണ്. താപനില പലപ്പോഴും -30°C വരെ താഴുന്നു.
ഹെന്നയുടെ യാത്ര വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയാണ്. എന്നാൽ ശരിയായ തയ്യാറെടുപ്പിലൂടെയുള്ള യാത്രയിൽ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനും കഴിയും. സാമൂഹ്യ പ്രവർത്തകൻ ആർ ജയന്ത് കുമാറിൻ്റെയും മുൻ കോർപ്പറേഷൻ കൗൺസിലർ ഹൻസ ജയന്തിൻ്റെയും മകളാണ് ഹെന്ന.
മുൻമന്ത്രി അഹമ്മദ് ദേവർകോവിൽ എംഎൽഎ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു,
ഹിമാചലിലെ മഞ്ഞിലൂടെ സാഹസിക യാത്രയുമായി ഹെന്ന ജയന്ത്

