കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ(കെ എൽ എഫ്) ഉദ്ഘാടന ചടങ്ങിലെ തന്റെ പ്രസംഗം മാധ്യമങ്ങൾ വിവാദമാക്കുന്നതിൽ അടിസ്ഥാനമില്ലെന്ന് എം ടി വാസുദേവൻ നായർ ‘ദേശാഭിമാനി’ യോട് പറഞ്ഞു. പ്രസംഗം സംബന്ധിച്ച മാധ്യമങ്ങളുടെ വ്യാഖ്യാനത്തിലും ചർച്ചയിലും എനിക്ക് പങ്കില്ല. എന്റെ വാക്കുകൾ സംസ്ഥാന സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ഉദ്ദേശിച്ചല്ല. റഷ്യയിലടക്കമുള്ള സാഹചര്യങ്ങൾ പരാമർശിച്ചതിന്റെ അർഥം മലയാളം അറിയുന്നവർക്ക് മനസിലാകും. അത് കേരളത്തെ സൂചിപ്പിക്കാനല്ല. മാധ്യമങ്ങൾ കൽപിച്ച് പറയുന്ന വിവാദത്തിനും ചർച്ചക്കും ഞാനും പ്രസംഗവും ഉത്തരവാദിയല്ല. ശുദ്ധമലയാളത്തിലാണ് ഞാൻ പറഞ്ഞത്. അതിനെച്ചൊല്ലി മുഖ്യമന്ത്രിയെും മറ്റും വലിച്ചിഴക്കേണ്ടതില്ലെന്നും എം ടി പറഞ്ഞു.
Related Posts
‘അറിവ് നേടുക എന്നതിലുപരി നല്ല മനുഷ്യനെ വാർത്തെടുക്കുന്നതാകണം വായന’
കോഴിക്കോട്: ധാരാളം വായിച്ച് കേവലം അറിവ് നേടുക എന്നതിലുപരി നല്ല മനുഷ്യനെ വാർത്തെടുക്കാൻ ഉതകുന്നതാകണം വായനയെന്ന് പ്രശസ്ത സാഹിത്യകാരൻ യു കെ കുമാരൻ. കോഴിക്കോട് ജില്ലാ ലൈബ്രറി…
വി കെ സിയുടെ ആത്മകഥ മുഖ്യമന്ത്രി 18 ന് പ്രകാശനം ചെയ്യും
കോഴിക്കോട്: വി കെ സി ഗ്രൂപ്പിൻ്റെ സ്ഥാപക ചെയർമാനും മുൻ എംഎൽഎയും പൊതു പ്രവർത്തകനുമായ വി കെ സി മമ്മദ് കോയയുടെ ആത്മകഥ ‘ഇനിയും നടക്കാം’ ഫെബ്രുവരി…
ചെലവൂരിൽ ഡിജി സാക്ഷരത
കോഴിക്കോട്: സംസ്ഥാന സർക്കാരിൻ്റെ ഡിജി സാക്ഷരതാ പരിപാടിയുടെ ഭാഗമായി ചെലവൂര്‍ വാര്‍ഡില്‍ സമ്പൂർണ ഡിജിറ്റൽ സാക്ഷരത. ചെലവൂർ വാർഡ് 17 സമ്പൂർണ സർവേ വാര്‍ഡായി പ്രഖ്യാപിച്ചു. തുടർന്ന്…

