ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസിലാന്റിനെ 70 റൺസിന് തകർത്ത് ഇന്ത്യ ഫൈനലിൽ. മുംബൈ വാംഖഡെ സ്റ്റേഡിയത്തെ ഇളക്കിമറിച്ച മത്സരത്തിൽ ഇന്ത്യ 398 റൺസ് അടിച്ചു കൂട്ടിയിരുന്നു.
വിരാട് കോഹ്‌ലിയുടെയും ശ്രേയസ് അയ്യരുടെയും സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യയുടെ കൂറ്റൻ സ്കോർ . മുഹമ്മദ് ഷമി ന്യൂസിലാന്റിന്റെ 6 വിക്കറ്റ് പിഴുതെടുത്തു. 2011 നു ശേഷമാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശം.

